നടൻ ജയം രവിയും ഗായിക കെനീഷ ഫ്രാൻസിസും ഒന്നിച്ച് പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ മുൻഭാര്യആർതി രവി പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് ജയം രവിയും കെനീഷയും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ജയം രവിയുടെ മുൻനിലപാടുകളെയും മാധ്യമങ്ങൾക്ക് മുന്നിലെ പ്രകടനങ്ങളെയും പരിഹസിച്ചുകൊണ്ട് ആരതി രംഗത്തെത്തിയത്.
‘‘സൂര്യ, അജിത്ത്, വിക്രം, കമൽ ഇവരേക്കാളൊക്കെ എന്റെന്റെ ജീവിതത്തിൽ വന്ന ഒരുത്തൻ അഭിനയിച്ചൊരു അഭിനയമുണ്ട്, അതിന് 100 ഓസ്കാർ അവാർഡ് വരെ കൊടുക്കാം ഡാ’’ എന്നായിരുന്നു ആര്‍തി പങ്കുവെച്ച വാക്കുകൾ.
താൻ കടുത്ത വിഷാദരോഗത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഭാര്യയും കുടുംബവും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും കാണിച്ച് മുൻപ് ജയം രവി മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയിരുന്നു.
എന്നാൽ, നടന്റെ ഈ കരച്ചിലും പ്രതികരണങ്ങളും ജനങ്ങളുടെ സഹതാപം നേടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്ന് ആരോപിക്കുന്നതാണ് ആർതിയുടെ പുതിയ കുറിപ്പ്.
തമിഴകത്തെ മികച്ച നടന്മാരായ കമൽഹാസൻ, വിക്രം, സൂര്യ, അജിത്ത് എന്നിവരുടെ അഭിനയത്തേക്കാൾ വലിയ 'നാടകമാണ്' ജയം രവി സ്വന്തം ജീവിതത്തിൽ കളിച്ചതെന്ന് ആരതി ഓർമ്മിപ്പിക്കുന്നു.
ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ ചെന്നൈ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ആരതിക്ക് പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി ജയം രവിക്ക് നിർദേശം നൽകിയിരുന്നു.
തുടക്കത്തിൽ വിവാഹമോചന വിഷയത്തിൽ ജയം രവിയെ പിന്തുണച്ചിരുന്ന ആരാധകരിൽ ഭൂരിഭാഗവും പുതിയ വിഡിയോയും ആരതിയുടെ കുറിപ്പും പുറത്തുവന്നതോടെ നിലപാട് മാറ്റിയിട്ടുണ്ട്.